Sunday, December 9, 2012

തുലാമഴയോട്


വരണ്ടു കിടന്ന
മനസ്സിലേക്ക്
തേന്‍ തുള്ളികളെപ്പോലെ
എപ്പോഴോ
അതിക്രമിച്ചു കടന്നു..
ആദ്യവരവു തന്നെ
ഇടിയ്ക്കും, മിന്നലിനുമൊപ്പം
ഒരു പെരുമഴപോലെ..
ഹുംകാര നാദത്തോടെ
വീശിയ കാറ്റില്‍
എന്നിലെ മൃദുലതകള്‍
ഓരോന്നായി കടപുഴക്കി,
ഒരു ജന്മത്തിലേക്കുള്ള
കുളിരും, തണുപ്പും
വാരിക്കോരി തന്ന്
ഉണര്‍ത്തിയിട്ട്....

ഇനിയും എനിക്കുവേണം.

നീ പെയ്യാതെ കരുതിവെക്കുന്ന
സ്നേഹമഴ മുഴുവനും.
നീയെന്ന മഴയെ ആവാഹിച്ച്
എനിക്കൊരു കടലാകണം.

No comments:

Post a Comment