Sunday, August 14, 2011

വീട്.


ഒരു വീട് വേണമെന്ന ചിന്ത

അലട്ടിതുടങ്ങിയപ്പോഴാണ്
ഞാന്‍
സ്വപ്നം കാണാന്‍ തുടങ്ങിയത്.

ആദ്യ ഗര്‍ഭത്തില്‍
പെണ്‍കുട്ടിയ്ക്കുണ്ടാകുന്ന
വ്യാകുലതകള്‍ പോലെയൊന്ന്
എന്നിലും ഉണ്ടായി.

വീടിന്റെ വളര്‍ച്ച
ഓരോ ഘട്ടത്തിലും ആസ്വദിച്ചു
അതിന്റെ ഹൃദയമിടിപ്പും...

പേരിടീല്‍ ചടങ്ങ്
ഗംഭീരമാക്കി.
അങ്ങനെ അവനും
"സ്വന്തമായി" ഒരു പേര്‌.

ഒരു രാത്രിയില്‍
ഏതോ കള്ളന്‍
വീടിന്റെ സ്വപ്നങ്ങളത്രയും
കട്ടെടുത്തപ്പോള്‍
ആ പേര് മാത്രം

ബാക്കിയായി.

സമാന്തരം


അപ്പോഴും

ട്രെയിന്‍ അലറിപ്പായുകയായിരുന്നു.
മുഖത്തേക്കു തെറിച്ചുവീണ
രക്തത്തുള്ളികളോ,
മാംസക്കഷണങ്ങളോ
അതിനെ തെല്ലും മുഷിപ്പിച്ചില്ല.
(നിത്യേന കാണുന്നതല്ലേ..)

പുതിയ ദൂരവും
പുതിയ വേഗതയും
അതിനും ലഹരിയായിതീര്‍ന്നു.
കിതപ്പകറ്റാന്‍ പോലും..
യാത്രക്കാരും
സമാന്തരങ്ങളായ
പാളങ്ങളെപ്പോലെ

മണിക്കൂറുകള്‍ മാത്രം-
നീളുന്ന യാത്രയില്‍
പരസ്പരം പുണരുന്ന
രണ്ടു കണ്ണുകള്‍
ഒരാന്ഗ്യം, ചിരി
ഒപ്പം മൊബൈല്‍ നമ്പര്‍
(പിന്നീട് എവിടെയെത്തുമോ എന്തോ..)

ട്രാക്കുപോലെ
സമാന്തരമായ
ജീവിതമോര്‍ത്താവാം
പലരും
കണ്ണുകള്‍ അമര്‍ത്തിത്തുടയ്ക്കുന്നത്.

Saturday, August 13, 2011

നിനക്കായ്‌..

വിഷാദം മൂടിയ കുന്നിന്‍ ചരുവില്‍

മഴമേഘങ്ങളെ കാത്തു നിന്നപ്പോഴാണ്
നിന്റെകണ്ണിലെ പ്രണയത്തിരയിളക്കം
ഞാനാദ്യം കണ്ടത്.

മേഘത്തിന്റെ-
നഷ്ട്ടപ്പെട്ട പ്രണയം
കണ്ണുനീരായി ഒഴുകുന്നതാണ്
മഴയെന്നു നീ പറഞ്ഞത്
അവിടെ വെച്ചാണ്.

പിരിഞ്ഞു നില്‍ക്കുമ്പോഴാണ്
നീയെനിക്കാരാണെന്നതും
നിന്റെ സ്നേഹത്തിന്റെ ചൂട്‌
എന്തായിരുന്നെന്നും
ഞാന്‍ തിരിച്ചറിയുഞ്ഞത്.

പ്രിയനേ....
ഈ ജന്മം മാത്രമല്ല,
വരും ജന്മങ്ങളിലും
എനിക്കു നിന്നെ പ്രണയിക്കണം
ഈ പ്രണയം കണ്ണുനീരായി
നിന്റെ കവിളുകളിലുമ്മ വെച്ച്,
ചുണ്ടുകളെ തഴുകി
നിന്റെ ഹൃദയത്തില്‍
വന്നുചേരട്ടെ.

കഥ തുടരും...



ഒരു മറയില്‍ ഒളി ക്യാമറ
തെളിയുന്നത് നഗ്നത

പുറത്തൊരാള്‍
ഇരയെ പിടിക്കുന
കൌശലത്തോടെ
പമ്മി പതുങ്ങി.

പല കണ്ണുകള്‍
മാറിമറിഞ്ഞു
പണമൊഴുകുന്നു,
ചെകുത്താന്‍മാര്‍
വേതാള നൃത്തം
ചവിട്ടുന്നു.
കണ്ണില്‍ തെളിയുന്നത്
കാമമോ ആര്‍ത്തിയോ..

ഒടുവില്‍
അനിവാര്യതയുടെ
വലക്കണ്ണികളാല്‍
പിടിക്കപ്പെടുമ്പോള്‍
മാതൃഹൃദയം
ഒരു സ്ഫോടനത്താല്‍
നിശ്ചലമാകുന്നു
അര്‍ബുദം കണക്കേ
പടരുന്നു ഗദ്ഗദം
എങ്കിലും മകനെ
നീ.. എന്നോടിത്...

വിലങ്ങിട്ട കൈകള്‍ വിറയ്ക്കുന്നു
കണ്ണുകളില്‍ നടുക്കം
മാതൃത്വം കേഴുന്നു
പുത്രധര്‍മ്മംകടലാസിലോ..