Thursday, November 15, 2012

ഞാന്‍



എനിക്കുറക്കെ ചിരിക്കണം
ദിഗന്തങ്ങള്‍ പൊട്ടുമാറുച്ചത്തില്‍,
അലറിച്ചിരിക്കണം..

എനിക്ക് രണ്ടു മുഖം

ഒന്ന്,
ചിരിക്കുന്ന,ശാന്തമായത്
ചപല, കലഹപ്രിയ..
കഴമ്പില്ലാത്തവള്‍
പുരുഷ മേധാവിത്വം,
മൂകമായി അനുഭവിക്കുന്നവള്‍..

മറുവശം

പല്ലിറുമ്മി,
കടലുപോലെ രൌദ്രമാര്‍ന്ന്,
പുറമേ ശാന്തയായ്‌
ചുഴികളും, അഗ്നിപര്‍വ്വതങ്ങളും
ഉള്ളിലൊതുക്കി,
വെളുക്കെ ചിരിച്ച്
എതിരാളിയെ മയക്കി,
ചുഴികളില്‍ കറക്കി, വരിഞ്ഞു മുറുക്കി,
ശ്വാസം മുട്ടിച്ച്,
ആഴങ്ങളിലേക്ക് വലിച്ചെറിയുന്ന
രുദ്ര.

എനിക്ക്

ശീലാവതിയാകണ്ടാ
കണ്ണകിയാകണം.
ചടുലതാളത്തില്‍
താണ്ടവമാടണം
ചവുട്ടിയരയ്ക്കണം
കാപാലിക ശിരസ്സ്.

ഒടുവില്‍

എനിക്ക് തലയുയര്‍ത്തിപ്പിടിച്ചു പറയണം.
ഞാനാണ് സ്ത്രീ.

No comments:

Post a Comment