Wednesday, August 1, 2012

അമ്മ

കാറ്റിനൊപ്പം വഴുതിയകലുന്ന
മേഘക്കീറുകളിലൊന്നെടുത്തു പുതച്ച്
ആകാശം ഒന്നുകനിഞ്ഞു
ഭൂമിയെ കൊതിപ്പിക്കാനെന്നപോലെ.
ഇരച്ചുവന്ന തുള്ളികള്‍
വെടിച്ചുകീറിയ ചുണ്ടില്‍ തട്ടി ആവിയായി.

നിസ്സഹായതയുടെ വേലിക്കെട്ടില്‍
മയങ്ങിക്കിടന്ന ഭൂമിയിലേക്ക്‌
സൂര്യന്‍, തന്റെ കൂര്‍ത്ത നഖങ്ങള്‍
ആഴ്ത്തിയിറക്കിക്കൊണ്ടിരുന്നു.
ഓരോ വെള്ളിടിവെട്ടത്തിന്റെയുംഅവസാനം
ഭയന്നുവിറച്ച് കണ്ണുകള്‍ തുറിച്ചുന്തി,
ശ്വാസം മുട്ടലില്‍ പിടഞ്ഞ്
ഹൃദയരക്തം പുറത്തേക്കോഴുകുമ്പോഴും
അവള്‍ തന്റെ വിരലുകള്‍ക്കിടയിലൂടെ
ഊര്‍ന്നുപോകുന്ന കുഞ്ഞുങ്ങളെ
തിരിച്ചു പിടിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.

ഒടുവില്‍ ഒരു സ്ഫോടനത്തില്‍
അവള്‍ ഞെട്ടിവിറക്കുമ്പോള്‍
കുലുങ്ങി തകരുന്ന ജീവിതങ്ങള്‍
അമങ്ങി ഒതുങ്ങുന്നതും അവളുടെ മാറിലേക്ക് .

No comments:

Post a Comment