Sunday, March 17, 2013

പ്രതീക്ഷ



തിമിരാന്ധമനസിന്റെ,
നേര്‍ത്ത നേരറിവുകളെ
അവഗണിച്ച്,
സ്വയംമൂടിയ മരവിപ്പു-
വഴികളിലായിരുന്നു ഞാന്‍,
നീയെന്നിലേക്കെത്തും വരെ.

കുന്നുകളും, ഗര്‍ത്തങ്ങളും
മൂടിയ, ആ ഇരുട്ടുവഴികളില്‍
ഒരു മിന്നാമിനുങ്ങു പോലെ
നിന്റെ അദൃശ്യസാന്നിധ്യം
പകര്‍ന്നത് ,
പുനര്‍ജ്ജീവനത്തിന്റെ പ്രതീക്ഷ.

നിറമുള്ള സ്വപ്നങ്ങളുടെ
തുരുത്തിലൂടെ
സഞ്ചരിക്കാന്‍ ശ്രമിക്കുമ്പോഴും
ഇടയ്ക്കിടെ കാലുകള്‍
ഇടറുന്നുണ്ട്.
പിടിച്ചുനടക്കാന്‍
നീ നീട്ടിയ കൈകളില്‍,
മുറുക്കെ പിടിച്ച്
അതിജീവനത്തിന്റെ
പാതയിലേക്ക് ഞാന്‍
നടന്നു കയറട്ടെ.

1 comment:

  1. എന്തായിരുന്നു മനസ്സില്‍ ഉണ്ടായ അന്ധത...
    പുനര്‍ജീവന്‍ കൊതിക്കുമ്പോള്‍ എന്തായിരുന്നു ജീവന് നേരിട്ട ഭീഷണി, അല്ലെങ്കില്‍ നഷ്ടം?
    അതു അറിയുമ്പോള്‍ മാത്രമേ ഇത് പൂര്‍ണം ആകുന്നുള്ളൂ.....

    ReplyDelete